Thursday, June 12, 2008

അമ്മിണി കൊടുത്ത പണി.

പരസ്പരം പാരവെക്കല്‍ എന്നും മങ്കലശ്ശേരിയിലെ പിള്ളേര്‍ക്ക്‌ അഭിമാനിക്കാനുള്ള ഒരു കാര്യമായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും പാരവെക്കുന്നതിലുള്ള സുഖം അതൊന്നു വേറെ തന്നെയാണ്‌.

ഞങ്ങടെ സഹമുറിയന്‍ ആന്റപ്പനെ സ്നേഹമുള്ളവര്‍ ആമ്മാവാ... എന്നും, സോള്‍മേറ്റ്‌സ്‌ ആയവര്‍ അമ്മിണീ.... എന്നും വിളിച്ച്‌ വന്നിരുന്നു. മറ്റൊരു പ്രധാന കാര്യം, മങ്കലശേരിയില്‍ ആന്റപ്പന്റെ രക്ഷിതാക്കള്‍ക്ക്‌ നന്നായി കേട്ടറിവുള്ള രണ്ട്‌ പേരുകള്‍ ദിവരന്റെയും, കോമളന്റെയുമാണ്‌. അതുകൊണ്ട്‌ തന്നെ ഈ രണ്ട്‌ പേരും സല്‍സ്വഭാവികളും, നല്ല നടപ്പുകാരുമാണെന്നാണ്‌ ആന്റപ്പന്റെ രക്ഷിതാക്കളുടെ വിചാരം.

ആന്റപ്പന്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി അങ്ങ്‌ കൊച്ചീ കടാപ്പുറത്തെ ആപ്പീസിലാണ്‌ പണിയെടുക്കുന്നത്‌. വാളെടുത്തവന്‍ വാളാല്‍ എന്ന പ്രസിദ്ധ ചവിട്ടു നാടകത്തിന്റെ (അതിവിടെ വായിക്കുക) ഫീഡ്ബാക്‌ വായിച്ചുനോക്കാന്‍ പോലും നോക്കതെയാണ്‌ അന്നമാവന്‍ ഓടിപ്പോയത്‌... തിരിച്ചിംഗ്‌ ബാങ്ക്ലൂരിലോട്ട്‌ എന്ന് വരുമെന്നൊ, എന്തിനു വരുമെന്നോ ആരോടും പറയാതെ... തന്റെ സ്വന്തം മാരുതി കാറില്‍.

പതുക്കെ, ഞങ്ങളെല്ലാരും അങ്ങനൊരാളുടെ കാര്യം മറന്നുതുടങ്ങി. മാസം ആറ്‌ പേരിട്ടിരുന്ന വാടക അഞ്ച്‌ പേര്‌ ഇടണമെന്ന ഒരൊറ്റ കാര്യം മാത്രം എല്ലാവരെയും ആന്റപ്പനെ കുറിച്ച്‌ ഓര്‍മ്മിപ്പിച്ചു.

അങ്ങനെ മഴപെയ്യും, പെയ്യോ? പെയ്തെങ്കില്‍... എന്നും പറഞ്ഞിരിക്കുന്ന ഒരു സയാഹ്നം... നമ്മുടെ പക്രുവിനൊരു കൊള്ളിയാന്‍ മിന്നി...

"നമ്മുടെ ആന്റപ്പനെ ഒന്നു വിളിച്ചാലോ...?"

വേറെ ആര്‍ക്കും തോന്നാതിരുന്ന ആ ഒരു സ്നേഹം കന്റില്ലാ എന്ന് നടിക്കാന്‍ അവിടെ ഉണ്ടായിരുന്ന ശശിക്കും, ദിവാരനും കോമളനും പറ്റിയില്ല.

"ശരിയാ... നീ വിളിയെടാ മ്മടെ ആമ്മാവനെ..." കോമളന്‍ പറഞ്ഞു.

പക്രു വേഗം മൊഫെയില്‍ എടുത്ത്‌ അമ്മാവന്റെ നമ്പര്‍ ഡയലി.

........

നോ റെസ്പോണ്‍സ്‌. ഫോണ്‍ റിങ്ങുന്നുല്ല.

പലതവണ നോക്കി... തധൈവ.

അപ്പൊഴാണ്‌ അമ്മാവന്‍ തന്നിട്ടുള്ള ആള്‍ട്ടര്‍നേറ്റ്‌ ഫോണ്‍ നംബര്‍ ഡയലാന്‍ പക്രുവിന്‌ തോന്നിയത്‌.

"റ്റ്രിംഗ്‌.... റ്റ്രിംഗ്‌.... റ്റ്രിംഗ്‌... "

"എടാ കോപ്പെ.. ആ സ്പീക്കര്‍ ഓണാക്കെടാ..." കോമളന്‍ പക്രുവിനോടാക്രോശിച്ചു.

ആ ഡയലോഗ്‌ അത്രക്ക്‌ ഇഷ്ടപ്പെട്ടില്ലെങ്കിലും, പക്രു ലൗഡ്‌ സ്പീക്കര്‍ ഓണാക്കി. ആഴം കാണാത്ത കിണറ്റിലേക്ക്‌ കല്ലെറിഞ്ഞിട്ട്‌, ശബ്ധം കേള്‍ക്കാന്‍ നിക്കുന്ന പോലെ നാല്‌ തലകള്‍ ഫോണിനെ ലക്ഷ്യമാക്കി നിന്നു.

മറുതലക്കല്‍ ഫോണ്‍ എടുത്തതും, പക്രു...

"അമ്മിണീ.... അമ്മിണീ.... സുഖാണോ അമ്മിണീ..."

നിശബ്ദത....

"മോനേ അമ്മിണീ... ചക്കരകുട്ടാ നീ എന്താടാ മിണ്ടാത്തേ..."

വീണ്ടും നിശബ്ദത....

പക്രു ഭാഷ ചെറുങ്ങനെ ഒന്ന് മാറ്റി...

"ഹലോ... ഇസ്‌ തിസ്‌ ആന്റപ്പന്‍?"

പെട്ടന്ന് മറുതലക്കല്‍ നിന്നും...

"ഹലോ... ആരെയാ വേണ്ടത്‌?"

ആ ശബ്ധം ആന്റപ്പന്റെ മെഗാബാസ്‌ അല്ലെന്ന് മനസ്സിലാക്കിയ പക്രു...

"ആ.. ആന്റപ്പന്‍....?"

"ങാ അവന്‍ ബാങ്ക്ലൂര്‍ക്ക്‌ വണ്ടി കേറിയിട്ടുണ്ടല്ലോ...ഞാന്‍ അവന്റെ ഡഡിയാ മോനേ. അല്ലാ, എന്താ മോന്റെ പേര്‌?"

"അതുപിന്നെ അങ്കിളേ... ഞാന്‍ കോമളനാ... ചുമ്മാ വിളിച്ചതാ... എന്നാ ശരി അങ്കിളെ"

ക്ടക്‌!

ആ ഡയലോഗ്‌ കേട്ടതും അതുവരെ മോളിലോട്ട്‌ വായും പൊളിച്ച്‌ ആന്റപ്പന്റെ ശബ്ദം കേള്‍ക്കാന്‍ നിന്ന കോമ്മളന്‍ വായടച്ചു.

എന്നിട്ട്‌ തുറന്നു...

"എടാ തെണ്ടി പട്ടി -- --- ----- --- മോനെ.... നീ എനിക്കിട്ട്‌ പണിയും അല്ലെടാ.... ---- ----- "

ഇതൊന്നുമറിയാതെ കല്ലട റ്റ്രാവല്‍സില്‍ നാലാം നമ്പര്‍ സീറ്റില്‍ അടുത്തിരിക്കുന്നത്‌ പെണ്‍കുട്ടിയാവാനുള്ള പ്രാര്‍ഥന വേയ്സ്റ്റായ ദുഖത്തില്‍ പുറത്തേക്ക്‌ തലയും തൂക്കി ഇരുന്ന ആന്റപ്പന്‌ ഡാഡിയുടെ കോള്‍...

"ഡാ... നിന്റെ കൂട്ടുകാരന്‍ കോമളന്‍ വിളിച്ചിരുന്നു..."

"ആണോ.. എന്തിനാ വിളിച്ചേ?"

"എനിക്കൊന്നേ നിന്നോട്‌ പറയാനുള്ളൂ മോനേ... ചീത്ത കുട്ടുകെട്ടുകളില്‍ പോയി പെടരുത്‌. ഇങ്ങനെയുള്ളവരുമായി ഇടപഴകുന്നത്‌ നല്ലതിനല്ല. ഒരച്ഛനെന്ന നിലയില്‍ ഇത്രയേ എനിക്ക്‌ പറയാന്‍ പറ്റൂ... നിന്നെ നീ തന്നെ സൂക്ഷിക്കുക."

ക്ടക്‌!

2 comments:

Kaithamullu said...

"അമ്മിണീ.... അമ്മിണീ.... സുഖാണോ അമ്മിണീ..."

നിശബ്ദത....

"മോനേ അമ്മിണീ... ചക്കരകുട്ടാ നീ എന്താടാ മിണ്ടാത്തേ..."
----
"....ചീത്ത കുട്ടുകെട്ടുകളില്‍ പോയി പെടരുത്‌."
----
ദേ, നിങ്ങള്‍ ആറു പേരോടും കൂടിയാ ട്ടോ!

പിരിക്കുട്ടി said...

kollallo ........

ammini immine ottakkalla....
dani dooni pinnale...

baki njaan padunnilla