Tuesday, February 5, 2008

കോമളകേളികള്‍ - (കോമളചരിതം ഭാഗം 2)


(വായനക്കാരുടെ ശ്രദ്ധക്ക്‌ : ഇതൊരു യാത്രാവിവരണം ആണ്‌. കോമഡിയും, ട്രാജഡിയും, പാരഡിയും, സെന്റിമെന്റ്‌സും ഒക്കെ ഉള്ള ഒരു വിവരണം. ട്രാജഡിയുടെ എഫക്റ്റ്‌ കുറക്കാന്‍ വേണ്ടി, ട്രാജഡിയില്‍ കോമഡി മിക്സ്‌ ചെയ്തത്‌ മനപ്പൂര്‍വം ആണെന്ന് നേരത്തേ അറിയിക്കട്ടേ.)

ഇത്തവണ കോമളന്‍ മൊത്തം സെന്റിമെന്റ്‌സില്‍ ആണ്‌. ഒരുപക്ഷേ, ഈ ചരിതം കോമളന്റെ അവസാന ചരിതം ആയേനേ. അതിശയിക്കേണ്ട. "ഞാന്‍ എന്നേം കൊണ്ടേ പോകൂ" എന്ന് പറഞ്ഞു നടക്കുന്നവന്‌ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അതിശയം ഉള്ളൂ. കോമളന്‌ ഈ ലൈഫ്‌ ആഫ്റ്റര്‍ ഡെത്‌ എന്‍ പറഞ്ഞാ എന്താ എന്ന് അറിയാന്‍ ഒരാശ. പക്ഷേ ലൈഫ്‌ ബിഫോര്‍ ഡെത്‌ തന്നെയാണ്‌ ഇപ്പോ നോക്കേണ്ടത്‌ എന്ന് സ്വയം നടത്തിയ ഒരു ട്രയല്‍ ആന്‍ഡ്‌ എറര്‍ പരീക്ഷണത്തില്‍ നിന്നും വിദ്വാന്‌ പുടികിട്ടി.

കഥ ഇങ്ങനെ:

നല്ല സുന്ദരമായൊരു ഞായറാഴ്ച്ച ദിവസം, ആന്റിയുടെ സ്പെഷ്യല്‍ ചപ്പാത്തി ഒക്കെ അടിച്ച്‌ ചുമ്മാ വീട്ടില്‍ കുത്തിയിരിക്കേണ്ട മങ്കലശ്ശെരി പിള്ളേര്‍ക്‌ എന്തോ വെളിപാടുണ്ടാകുന്നു. ആ വെളിപാട്‌ ശബ്ധമായി പുറത്തേക്ക്‌ വന്നത്‌ ദിവാകരന്റെ വായില്‍ നിന്നാണ്‌." നമുക്ക്‌ എങ്ങടെങ്കിലും വിട്ടാലൊ? അമ്മാവന്റെ - സോറി- ആന്റപ്പന്റെ കാറ്‌ ചുമ്മാ പൊടിപിടിച്ച്‌ കിടക്കുകയല്ലേ... ". റോഡ്‌ സൈഡില്‍ കിടന്നുറങ്ങുന്ന നായകള്‍ ഹോണ്‍ അടിച്ചാല്‍ തലപൊക്കി നോക്കുന്ന പോലെ കിടക്കയില്‍ നിന്നും മറ്റ്‌ മങ്കലശ്ശേരി പിള്ളേര്‍ തല പൊക്കി നോക്കി... ചിലര്‍ ചാടി എണിറ്റിരുന്നു. ചിലര്‍ പതുക്കെ പൊക്കിയതിനേക്ക്കാള്‍ സ്പീഡില്‍ തല താഴ്ത്തി കിടന്നു. ഞാനൊന്നും കേട്ടില്ലേ.. എന്ന മട്ടില്‍.

മെക്കഡാട്ട്‌ എന്ന ഒരു സ്ഥലം. അവസാനം, ഞങ്ങള്‍ (എല്ലാരും ഇല്ല, ശശി, കോമളന്‍, പുഷ്പന്‍ പിന്നെ ദിവാരന്‍) അവിടേക്കാണ്‌ പോകാന്‍ തീരുമാനിച്ചത്‌. അപ്പോള്‍ തുടങ്ങി... ഒരു നശിച്ച ദിവസത്തിന്റെ ആദ്യപടി. അമ്മാവന്റെ കാര്‍ കഭത്തിന്റെ ശല്യമുള്ള അപ്പാപ്പന്മാര്‍ ചുമക്കുന്ന പോലെയുള്ള ശബ്ധത്തോട്‌ കൂടി സ്റ്റാര്‍ട്‌ ആയി. ശശിയാണ്‌ വണ്ടി എടുക്കാന്‍ നോക്കിയത്‌. ഒരു ചാട്ടം ചാടി വണ്ടി നിന്നു. ഞങ്ങള്‍ ശശിയെ ഒന്ന് നോക്കി. ഇതൊക്കെ എന്ത്‌.. എന്ന മട്ടില്‍ ശശി വീണ്ടും... ഇത്തവണ വണ്ടി 2 വട്ടം ചാടി നിന്നു. "എന്റെ ചെരുപ്പ്‌ ശരിയല്ലെടാ... അതാ.." ശശി പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ല. ഒന്നൂടെ ട്രൈ ചെയ്തിട്ട്‌ ശശി വണ്ടിയുടെ പിന്‍സീറ്റില്‍ ചെന്നിരുന്നിട്ട്‌ ഇങ്ങനെ പറഞ്ഞു... "ദിവാരാ... നീ എടുത്തോടാ.." (ഇക്കൂട്ടത്തില്‍ ഈ 2 പേര്‍ക്കേ ഡ്രൈവിംഗ്‌ അറിയൂ)

യാത്ര തുടങ്ങി. ആന്റപ്പന്റെ വണ്ടിയില്‍ പാട്ട്‌ കേക്കാന്‍ പ്രത്യേകിച്ച്‌ സംവിധാനങ്ങള്‍ ഒന്നുമില്ല. അത്യാവശ്യമാണെങ്കില്‍, നമ്മള്‍ തന്നെ പാടണം. അത്‌ റിസ്ക്‌ ആയതിനാല്‍ ആരും പാടിയില്ല. 10.30 എ.എം. വണ്ടി ബി ടി എം ല്‍ നിന്ന് ബനഷങ്കരി ലക്ഷ്യമാക്കി പാഞ്ഞു. എല്ലവര്‍ക്കും ബയങ്കര ഉഷാര്‍. അങ്ങിനെ ഒരു അര മണിക്കൂര്‍ ആയിക്കാണും. മുന്നില്‍ ഞങ്ങള്‍ ഫോളോ ചെയ്തിരുന്ന സുന്ദരിക്കുട്ടിയുടെ വണ്ടി എങ്ങോ മറഞ്ഞപ്പോഴാണ്‌ എല്ലാവരും സംസാരിക്കന്‍ തുടങ്ങിയത്‌. അതിലൂടെ പോയ ഒരു പോലീസ്‌ വണ്ടി കണ്ടപ്പോ നമ്മുടെ ദിവാരന്‍ ഓര്‍ത്തു: "ശേഡാ.. എന്റെ ഒറിജിനല്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കൂടി എഡുക്കാമായിരുന്നു..."

അപ്പോ ശശി.. "സരമില്ല, ഡൂപ്ലി ഉണ്ടല്ലോ... അത്‌ മതി"

"ഇല്ലെഡാ.. അതും ഇല്ലാ..." ദിവാരന്‍.

"ങേ.. അപ്പൊ നീ ലൈസന്‍സ്‌ ഒന്നും എഡുത്തില്ലേ?? " അത്‌ ചോദിക്കുമ്പോള്‍ ശശിയുടെ മൂക്കിനടിയിലെ രോമങ്ങള്‍ ചാടിയെണിറ്റു നിന്നിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു.

വണ്ടി വഴിയില്‍ ഒതുക്കി... ഞങ്ങള്‍ നാലുപേരും കാറിന്റെ നാല്‌ ജാലകത്തിലൂടെ പുറത്തേക്ക്‌ നോക്കിയിരുന്നു... വേറെ എന്ത്‌ ചെയ്യാന്‍. ഇത്രയും വഴി വന്നു. ഇനി തിരിച്ചു പോയി കടലാസും എടുത്ത്‌ വരുമ്പോഴെക്കും വൈകും...

"ഡാ.. ആരോ എവിടെയോ ഇരുന്ന് നമുക്ക്‌ ഒരു വാണിംഗ്‌ തന്നതാണോ... പോകണ്ടാ മക്കളേ... എന്ന്?" പുഷ്പന്‍ പറഞ്ഞു.

"ഭ! ------- (ബാകി എഴുതാന്‍ കൊള്ളില്ല.)

കാറ്‌ തിരിച്ചു. കടലാസും ഒക്കെ എടുത്ത്‌ വീണ്ടും യാത്രതുടങ്ങി. നേരേ മെക്കഡാട്ട്‌. പണ്ടാരം!

2.30 ആയപ്പോള്‍ ഞങ്ങള്‍ എത്തി. ഒരു ചെറുപുഴ നടന്ന് അപ്പുറം ചെല്ലണം. അവിടെ നിന്നും ബസ്സ്‌/ജീപ്‌ സെര്‍വീസ്‌ ഉണ്ട്‌. ഞങ്ങള്‍ ആ ബസ്സില്‍ കയറി. മരിക്കാന്‍ നേരത്ത്‌ ഒരുതുള്ളി വെള്ളം കിട്ടാന്‍ വേണ്ടി വായും പൊളിച്ച്‌ കിടക്കുന്ന വയസ്സന്റെ മാതിരി ഒരു ബസ്സ്‌. സ്വാതന്ത്ര്യ കാലത്തിനു മുന്‍പേ നല്ലപ്രായം കഴിഞ്ഞെതാണെന്ന് ഒറപ്പ്‌. നമ്മുടെ പറക്കും തളിക (അല്ലെങ്കി താമരാക്ഷന്‍ പിള്ള) പോലെ, തമിഴരുടെ സുന്ദരാ ട്രാവല്‍സ്‌ പ്പൊലെ... കന്നഡക്കാരുടെ.... ശ്ശൊ! മറന്നല്ലോ.. എന്തോ ഒരു കോപ്പ്‌ പോലെ.. ആ ബസ്സ്‌ അങ്ങിനെ തലൗയര്‍ത്താന്‍ പറ്റാതെ നിന്നു. ബസ്സ്‌ ചാടിത്തുടങ്ങി (ഓടിത്തുടങ്ങി എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌). സൈഡില്‍ കണ്ട ഇരുമ്പുകമ്പികളില്‍ അള്ളിപ്പിടിച്ച്‌ ഇരുന്നത്‌ കോണ്ട്‌ പുറത്തേക്ക്‌ തെറിച്ച്‌ പോകാതെ ഞങ്ങള്‍ രക്ഷപ്പെട്ടു.

(താമരാക്ഷന്‍ പിള്ള)


കൊള്ളാം... നല്ല സുന്ദരമായ സ്ഥലം തന്നെ. മൊത്തം പാറകളാല്‍ സമൃദ്ധം. പാറകള്‍ക്കിടയില്‍ ഓടിക്കളിക്കുന്ന കുറെ സുന്ദരികളും.. പലനിറങ്ങളിലും, ആകൃതികളിലും. പിന്നൊന്നും അലോചിച്ചില്ല. ഞങ്ങള്‍ താഴോട്ടിറങ്ങി... വളരെ വേഗത്തില്‍ തന്നെ. ആ സുന്ദരികളായിരുന്നു അവസാന ലക്ഷ്യം. അവിടെ എത്തിയപ്പോഴാണ്‌ ദിവാരന്‍ കണ്ടത്‌. സുന്ദരികള്‍ക്കൊപ്പം കുറ സുന്ദരന്മാരും ഉണ്ട്‌ എന്നത്‌. "പെണ്‍പിള്ളേരോ.. ശെ.. ശെ.. " എന്ന മട്ടില്‍ ഞങ്ങള്‍ 4 പേരും വേറേ ദിക്കിലേക്ക്‌ നോക്കി നടന്നു.


(മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ സ്ഥലങ്ങള്‍!)


പാറകള്‍ക്കിടയിലൂടെ അള്ളിപ്പിടിച്ച്‌ കയറുക എന്ന് വെച്ചാല്‍ ഇത്തിരി പണി തന്നെ. ശശിക്കും, പുഷ്പനും ചെറിയ പേടി തോന്നി, അത്രക്കില്ലെങ്കിലും ദിവാരനും ചെറുതായി ആ സാധനം തോന്നി. അതുകൊണ്ട്‌ തന്നെ അവന്മാര്‍ 3 പേരും അല്‍പസ്വല്‍പം നോക്കിയും കണ്ടും ഒക്കെയാണ്‌ നടന്നത്‌. എങ്ങാനും പിടിവിട്ടാല്‍ നേരേ താഴേക്ക്‌. കൂര്‍ത്ത്‌ തുറിച്ച്‌ ചാടി നില്‍ക്കുന്ന ഭീമന്‍ പാറക്കെട്ടുകളില്‍ അടിച്ച്‌ - ഇടിച്ച്‌ താഴേക്ക്‌... ഒരു പ്ലാസ്റ്റിക്‌ ബോട്ടില്‍ പോലെ. വെള്ളത്തില്‍ എത്തുമ്പോഴേക്കും ധരിച്ച വസ്ത്രം മാത്രമേ (നല്ല ബ്രാന്‍ഡഡ്‌ ആണെങ്കിമാത്രം) ബാകി കാണൂ.





(ഞങ്ങളെ ആരെങ്കിലും തല്ലൂ... പ്ലീസ്‌...)


എന്നാല്‍ ഇതൊക്കെ പുല്ലാ.. വെറും പുല്ലാ എന്ന് പറഞ്ഞ്‌ ഒരുത്തന്‍ മാത്രം പാറകള്‍ക്കിടയിലൂടെ ചാടി ചാടി നടന്നു.നമ്മുടെ കോമളന്‍. ടൂറിസ്റ്റുകളുടെ കയ്യില്‍ നിന്നും ആഹാരസാധനങ്ങള്‍ തട്ടിപ്പറിക്കാന്‍ നില്‍ക്കുന്ന കുരങ്ങന്മാര്‍ പോലും അവന്റെ ആ വെകിളിത്തരങ്ങള്‍ കണ്ട്‌ അമ്പരന്നു.

അങ്ങിനെ ചാടിച്ചാടി നടന്ന കോമളന്‍ പല പോസിലും പല പറക്കുമുകളിലും കയറി ഫോട്ടോക്‌ പോസ്‌ ചെയ്തു. ശശിയും, പുഷ്പനും ദിവാരനുമെല്ലാം സ്നേഹം കൊണ്ട്‌ അവനെ ഉപദേശിച്ചു.. "ഡാ.. നോക്കി നടക്കണേ... താഴെപ്പോയാ പിന്നെ ഞങ്ങളെ നോക്കണ്ടാ.."

കോമളനിതൊക്കെ യെന്ത്‌... "ഇതൊന്നും എനിക്ക്‌ പേടിയില്ലെഡാ പിള്ളേരേ... യൂ നോ വൈ? കോസ്‌ ഐ ആം എ ജീനിയസ്‌!" കോമളന്‍ സിമ്പിളായി പറഞ്ഞു.
(കോമളന്‍: കീച്ചെടാ എന്റെ ഫോട്ടോ. കിടിലന്‍ ആവണം ട്ടാ...)

നല്ല പൊരിഞ്ഞവെയിലത്ത്‌ ഫോടോ സെഷന്‍ കഴിഞ്ഞതോടെ ശശിയും പുഷ്പനും സൈഡായി. ഇനിയും എനര്‍ജി പോകാത്ത ദിവാരനും, കോമളനും സാഹസികതളുടെ മേച്ചില്‍പുറങ്ങള്‍ തേടി അലഞ്ഞ്‌ നടന്നു.

അങ്ങിനെ കോമളന്‍ തനിക്ക്‌ സ്വസ്ഥമായി നീന്തിക്കുളിക്കാനും മറ്റുമായി ഒരിടം ആ പാറക്കെട്ടുകള്‍ക്കിറ്റയി എവിടെയോ കണ്ടെത്തി. അങ്ങോട്ട്‌ സാഹസികന്മാരായ പുലികള്‍ക്ക്‌ മാത്രമേ പ്രവേശനം ഉള്ളൂ എന്ന് വിവരമുള്ളവര്‍ക്ക്‌ മനസ്സിലാവും. കാരണം അങ്ങോട്ട്‌ എത്തിപ്പെടണമെങ്കില്‍ തന്നെ ജീവന്‍ പണയം വെക്കണം. പകുതി വഴി വരെ കുറച്ച്‌ ബുദ്ധിമുട്ടിയാ മതി എത്താന്‍. അതു കഴിഞ്ഞാല്‍ കുത്തനെ പാറ ഇടുക്കുകള്‍... ഇറങ്ങി ചെന്നാല്‍, വെള്ളച്ചാട്ടത്തിനു മുന്‍പുള്ള ഒരു പാറക്കെട്ടിലേക്കെത്താം. അവിടെയാണ്‌ കോമളന്‍ കുളിക്കാന്‍ പോയത്‌.

ശശിയും, പുഷ്പനും അങ്ങോട്ട്‌ പോയെയില്ല. പേടിച്ചിട്ടൊന്നുമല്ല. വയ്യ. അതാ. കുറേ നേരം കഴിഞ്ഞപ്പോ ദിവാരന്‍ തിരിച്ചെത്തി. കോമളനൊപ്പം താഴേക്ക്‌ ഇറങ്ങിപ്പോകാന്‍ എന്തുകൊണ്ടോ ദിവാരന്‌ തോന്നിയില്ല. പകരം തലേല്‍ക്കെട്ടും കെട്ടി, നീരാടാന്‍ പോകാന്‍ നില്‍ക്കുന്ന കോമളന്റെ കലക്കന്‍ പടങ്ങളും എടുത്ത്‌ തിരിച്ച്‌ വന്നു.

സമയം പൊയ്യ്ക്കൊണ്ടിരുന്നു. കയ്യില്‍ കരുതിയ വെള്ളവും, തീറ്റയും ഒക്കെ തീര്‍ന്നു. ഇനിയും കോമളന്‍ ഇനിയും വന്നില്ല. കാത്തിരുന്ന് ദേഷ്യം വന്ന പുഷ്പന്‍ കോമളനെ പോയി വിളിക്കാന്‍ തീരുമാനിച്ചു.
തുടരും...



3 comments:

ശ്രീ said...

കോമള ചരിതം തുടരട്ടേ...
:)

സാക്ഷരന്‍ said...

ഞാനും ഈ ആടുത്തൊന്ന് കാടു കയറി …
കൊള്ളാം വിവരണം

siva // ശിവ said...

നല്ല വിവരണം.....