Tuesday, February 5, 2008

കോമളകേളികള്‍ 2- (കോമളചരിതം ഭാഗം 2)

പുഷ്പന്‍ അവിടെ ചെന്നപ്പോള്‍ അങ്ങു താഴെ കോമളന്റെ "കുളക്കടവില്‍" കൂടെ നിന്നിരുന്ന ചിലര്‍ക്ക്‌ കയ്‌ കോടുക്കുന്ന കോമളനെയാണ്‌ കണ്ടത്‌.

"ഡാ.. മതി വാ... പോകാം" പുഷ്പന്‍ അലറി വിളിച്ചു.

അത്‌ കേട്ടിട്ടും വലിയ റെസ്പോണ്‍സ്‌ ഒന്നും ഇല്ലാതെ താഴെ നിന്നും കോമളന്‍ മന്ദം മന്ദം നടന്നു. അടുത്തെത്തിയപ്പോഴാണ്‌ പുഷ്പന്‍ കണ്ടത്‌.. കോമളന്റെ വസ്ത്രം ആകെ നനഞ്ഞിരിക്കുന്നു.ഡിസ്കവറി ചാനനില്‍ മുതല കാളയെ കടിച്ച്‌ പിടിക്കുമ്പോള്‍ തള്ളി നില്‍ക്കുന്ന കാളയുടെ കണ്ണുകള്‍ പോലെ കോമളന്റെ കണ്ണുകള്‍ തുറിച്ച്‌ നില്‍ക്കുന്നു.

"ഡാ.. എന്റെ സോണി എറിക്സണ്‍ പോയെടാ.." കോമളന്‍ ദയനീയമായി പറഞ്ഞു.

"എന്തേഡാ.. എന്താ പറ്റ്യേ..." പുഷ്പന്‍.

"ഞാന്‍ വെള്ളത്തില്‍ വീണെടാ... മൊബെയില്‍ ആ വഴി വെള്ളത്തില്‍ ചാടിപ്പോയി... കിട്ടിയില്ല" അങ്ങിനെ പറഞ്ഞ്‌ കോമളന്‍ തിരിച്ച്‌ കയറാന്‍ നോക്കി. പറ്റുന്നില്ല. വന്ന വഴി എതാണെന്ന് മറന്നും പോയി. എവിടെ നോക്കിയിട്ടും കയറിവരാന്‍ വഴി കാണുന്നില്ല... അവസാനം ഒരി വിധം കയറിപ്പറ്റി, തിരിച്ചെത്തി...

അപ്പൊഴാണ്‌ കോമളന്‍ നടന്ന കാര്യങ്ങള്‍ ശരിക്കും വിശദീകരിച്ചത്‌.

ഒരു ജീവന്മരണ പോരാട്ടം തന്നെ കഴിഞ്ഞിട്ടാണ്‌ വിദ്വാന്‍ തിരിച്ചെത്തിയത്‌. അഴിച്ചു വെച്ച ട്രൗസറിന്റെ പോകറ്റില്‍ നിന്നും ചാടിപ്പോയ മൊബെയില്‍ ഫോണ്‍ കോമളന്‍ കാണുന്നു. സ്ലോ മോഷനില്‍... മൊബെയില്‍ ഒരു തവണ പാറയില്‍ ഇടിക്കുന്നു.. താഴോട്ട്‌... വീണ്ടും മറ്റൊരു പാറയില്‍ ഇടിക്കുന്നു... ബ്ലും! നേരേ വെള്ളത്തിലേക്ക്‌. കുമിളകള്‍ മേലേക്ക്‌ വിട്ട്‌ കറങ്ങി കറങ്ങി പോകുന്ന തന്റെ ജീവനായ മൊബെയിലിനെ നോക്കി കോമളന്‍ നീട്ടി വിളിച്ചു... "സോണീ.... സോണീ.... സോണീ..." (അവസാനത്തെ 2 സോണീ എക്കോ ആണ്‌ കെട്ടൊ.) ആ വിളിക്കൊപ്പം, അറിയാതെ തന്നെ കോമളനും വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടി. മൊബെയിലിനെ രക്ഷിക്കാന്‍. പക്ഷേ വെള്ളത്തിനടിയിലേക്ക്‌ മൊബെയിലിനേക്കാള്‍ സ്പീഡില്‍ സ്വയം താണു പോയപ്പൊഴാണ്‌, മൊബെയിലല്ലാ, സ്വന്തം തടിയാണ്‌ രക്ഷിക്കേണ്ടത്‌ എന്ന് കോമളനു മനസ്സിലായത്‌. പക്ഷേ എത്ര ശ്രമിച്ചിട്ടും മുകളിലേക്കത്താന്‍ പറ്റുന്നില്ല. വള്ളത്തിനടിയില്‍ വച്ചു തന്നെ "ഹെല്‍പ്‌.. ഹെല്‍പ്‌" എന്ന് വിളിച്ചു പറഞ്ഞത്കൊണ്ട്‌ വായിലും മൂക്കിലും വള്ളം അടിച്ചു കയറി. നിയന്ത്രിക്കാനാവാത്ത അത്ര ശക്തിയോടെ വെള്ളം അവനെ ഒഴുക്കിക്കൊണ്ടിരുന്നു. ഒരു വിധം മുകളിലെത്തിയ കോമളന്‍ സഹായത്തിനായി അലറി വിളിച്ചു... കുളികഴിഞ്ഞ്‌ തിരിച്ച്‌ പോകാന്‍ തുടങ്ങിയ വേറേ ചില "പുലികള്‍" ഇത കാണുകയും, കോമളനു നേരേ എത്തിപ്പിടിച്ച്‌ കയ്യ്‌ കൊടുക്കുകയും ചെയ്തു. എന്തോ ഭാഗ്യം, കോമളന്‌ ആ കയ്യില്‍ 2 വിരലുകളില്‍ പിടുത്തം കിട്ടി. അതില്‍ പിടിച്ച്‌ ഒലിച്ചുപോകാതെ നിന്നും. അപ്പൊഴെക്കും മറ്റുള്ളവര്‍ എത്തി വലിച്ചു കയറ്റി.

കയറി വന്ന് ഒരു ദീര്‍ഘനിശ്വാസം വട്ട്‌, രാക്ഷസനെ പോലെ തന്നെ പിടിച്ച്‌ വലിച്ച ആ അഗാധമായ വെള്ളച്ചാട്ടത്തിലേക്ക്‌ നോക്കി കോമളന്‍ പറഞ്ഞു...

"സങ്കതി ഞാന്‍ വിചാരിച്ച പോലെയല്ലാ ട്ടാ..."

അത്‌ കേട്ട്‌ അവിടെ നിന്ന ഒരു പുലി പറഞ്ഞു, ഇവിടെയല്ലാ കുളിക്കാന്‍ ഇറങ്ങണ്ടത്‌. കുറച്ചപ്പുറത്താണെന്ന്. ഇവിടെ കുളിച്ചാല്‍ പിന്നെ തലതോര്‍ത്തേണ്ടി വരില്ലെന്നും അവന്മാര്‍കൂട്ടിച്ചേര്‍ത്തു.

മരണത്തിനു തൊട്ട്‌ മുന്‍പുള്ള സമയത്തിന്റെ വില ശരിക്കും മനസ്സിലാക്കിയ കോമളന്റെ ഭയം അപ്പൊഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. ആഴങ്ങളിലേക്ക്‌ നോക്കി തിരിച്ച്‌ നടക്കാന്‍ പോയ കോമളന്റെ കാലുകള്‍ ആ പാറമടക്കുകള്‍ക്കിടയില്‍ തെന്നി... കോമളന്‍ ദേ പിന്നേം വെള്ളത്തിലേക്ക്‌... പഴയതിലും വാശിയോടെ.. വേഗത്തോടെ... തിരിച്ചു നടക്കാന്‍ തുടങ്ങിയ പുലികള്‍ പുറകില്‍ നിന്നും വീണ്ടും പഴയപോലെ ഒരു കരച്ചില്‍ കേട്ട്‌ തിരിഞ്ഞു നോക്കി... ദേ അവന്‍ പിന്നേം വെള്ളത്തില്‍...

കോമളന്റെ യോഗം.. ഇത്തവണയും അവന്മാര്‍ക്ക്‌ പിടികിട്ടി. ഒരു വിധം വീണ്ടും കരക്ക്‌ കേറ്റി. തന്നെ രക്ഷിച്ചവരുടെ ആത്മാര്‍ത്ഥതയില്‍ ശരിക്കും സുന്തുഷ്ടനായ കോമളന്‍ അവരോട്‌ നന്ദി പറഞ്ഞു.. "ചേട്ടാ... ദാന്‍ക്സ്‌..."

ആ സീന്‍ ആണ്‌ പുഷ്പന്‍ കോമളനെ വിളിക്കാന്‍ വന്നപ്പ്പ്പോ കണ്ടത്‌. തന്റെ ജീവിതം 2 വിരലുകള്‍ക്കിടയില്‍ കിടന്ന് പിടഞ്ഞത്‌ കോമളന്‌ മനസ്സിലാക്കാന്‍ കുറച്ച്‌ സമയം എടുത്തു. സോണി എറിക്സണ്‍ അല്ലാ, കോമളന്‍ കാട്ടം എന്ന ഞാന്‍ തന്നെയാണ്‌ വിലപിടിച്ചത്‌ എന്നും.

ഈ കഥ മുഴുവന്‍ കേട്ട ബാകി മൂന്ന് എണ്ണങ്ങള്‍ പിന്നെ തുടങ്ങിയില്ലേ.... തെറി പറയാന്‍. ഒരുപാട്‌ കാലമായിട്ട്‌ ആരെയും ശരിക്ക്‌ ഒന്ന് ഉപദേശിക്കാന്‍ പറ്റാത്തതിന്റെ ക്ഷീണം മുഴുവന്‍ അന്ന് കോമളനോട്‌ തീര്‍ത്തു.

തിരിച്ച്‌ വീട്ടില്‍ എത്തുന്ന വരെ പാവം കോമളനെ കുരിശില്‍ കേറ്റി. അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന പാഠം അവന്‍ ഇനി ഉറക്കത്തില്‍ പോലും മറക്കില്ല എന്നത്‌ കട്ടായം.

എരിവിന്റെ കൂടെ കുറച്ച്‌ ചൂടും കൂടി എന്ന മാതിരി അപ്പോ പുഷ്പന്റെ കമ്മന്റ്‌: "ഞാന്‍ തുടക്കത്തിലേ പറഞ്ഞതല്ലേ... എന്തോ പ്രശ്നം ഉണ്ട്‌... തിരിച്ച്‌ പോകാം എന്ന്..."

ദിവാരന്‍ വണ്ടിയുടെ സ്പീഡ്‌ കൂട്ടിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. പുഷ്പനും പിന്നെ ഒന്നും മിണ്ടിയില്ല.

വീടിന്‍ കുറച്ചകലെയുള്ള ഒരു ഹോട്ടലില്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചു.. തിരിച്ച്‌ വന്ന് വണ്ടിയില്‍ കയറി.. സംഭവബഹുലമായ ഒരു ദിവസം കഴിഞ്ഞല്ലോ എന്നോര്‍ത്ത്‌ ക്ഷീണിതരായി എല്ലാരും വണ്ടിയിലിരുന്നു. പെട്ടന്ന് എന്തോ ഒരു ശബ്ധം കേട്ട്‌ കോമളന്‍ : "ഡാ... എന്താഡാ ഒരു ശബ്ധം ?"

അത്‌ മനസ്സിലാക്കിയ ദിവാരന്‍ വണ്ടി നിര്‍ത്തി, കോമളനോട്‌ നോക്കാന്‍ പറഞ്ഞു. പുറത്തിറങ്ങി നോക്കിയ കോമളന്റെ മുഘത്ത്‌ ഒരു വളിഞ്ഞ ചിരി തൂങ്ങിക്കിടന്നു...

"ഡാ... ഈ ടയര്‍ പഞ്ചറായി ഡാ..."

"ങേ... എന്തോന്നാ ???? " അത്‌ ചോദിച്ചത്‌ ബാകി 3 പേരും കൂടെ ഒരുമിച്ചായിരുന്നു.

(പിന്‍കുറിപ്പ്‌ : പഞ്ചറായ ചക്രം ഞങ്ങള്‍ തന്നെ അവസാനം മാറ്റേണ്ടി വന്നു... ആദ്യമായി ജാക്കി ലിവറും മറ്റും ഉപയ്യോഗിക്കേണ്ടി വന്ന കോമളന്‍ അവസാനം ഇങ്ങനെ പറഞ്ഞു..

"സങ്കതി ഞാന്‍ വിചാരിച്ച പോലെ അല്ലാട്ടാ..." )

2 comments:

സുമുഖന്‍ said...

കൊള്ളാം...

jense said...

ഹഹ ഇത് ഇഷ്ടായി.... അപ്പൊ കോമളന്റെ അന്ത്യ കൂദാശ എല്ലാരും കൂടി നടത്തി കാണുമല്ലോ?