Tuesday, November 20, 2007

മങ്കലശ്സേരി ചരിതങ്ങള്‍! അദ്ധ്യായം 1 :

(പലരുടെയും പ്രത്യേക അഭ്യര്‍ഥന മാനിച്ച്‌ ഈ ലക്കം മുതല്‍ ഞങ്ങള്‍ ഒരു പുതിയ ലേഖന പരമ്പര തുടങ്ങുകയാണ്‌, ബാങ്ക്ലൂരുലെ പ്രശസ്തരായ ഒരു കൂട്ടം സൊഫ്റ്റ്‌ വെയര്‍ കൂട്ടുകാരെ പറ്റി, അവരുടെ സ്വന്തം വീടായ മങ്കലശ്ശേരിയിലെ തമാശകളെ പറ്റി..)
മങ്കലശ്സേരി ചരിതങ്ങള്‍! അദ്ധ്യായം 1 :
സ്വന്തം ലേഖകന്‍
‍അതി സമര്‍ദ്ധന്മാരായ ആറ്‌ സുന്ദരന്മാരായ യുവാക്കള്‍ താമസിക്കുന്ന മങ്കലശ്ശേരി. പണപ്പെരുപ്പം കൊണ്ടും, സ്വഭാവത്തിലുള്ള ലാളിത്യം കൊണ്ടും എല്ലാവരുടെയും മനം കവരുന്നു ഈ സുഹൃത്തുക്കള്‍. അയല്‍വാസികളായ പെണ്‍കൊടികള്‍ തല വീണ്ടും വീണ്ടും തോര്‍ത്താന്‍ വീടിനു പുറത്തിറങ്ങുന്നു. മുറിയില്‍ വെളിച്ചമില്ലെന്നു പറഞ്ഞ്‌ അവര്‍ സന്ധ്യാ യാമങ്ങളില്‍ വീടിനു പുറത്തുലാത്തുന്നു... എല്ലാവരുടെയും ലക്ഷ്യം ഈ സുന്ദരക്കുട്ടന്മാരെ മതിവരുവോളം നോക്കി രസിക്കണം. അത്ര തന്നെ!
മങ്കലശ്ശേരിയില്‍ മാത്രമല്ല, ജോലി സ്ഥലത്തും ഇതു തന്നെ ഗതി. എത്ര വലിയ പ്രശ്നങ്ങള്‍ ഉണ്ടായാലും അതു തീര്‍ക്കാന്‍ ഈ ബുദ്ധി രാക്ഷസന്മാര്‍ മതി. സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയറിംഗ്‌ ഇവര്‍ക്കൊരു ഹോബി മാത്രം.
ഇനി ഈ വിദ്വാന്മാരെ പരിചയപ്പെടാം.അരാധകരുടെ ശല്യം ഭയന്ന് എവരുടെ ശരിയായ പേരുകള്‍ ചേര്‍ക്കുന്നില്ല.
മങ്കലശ്ശേരി കോമളന്‍: ജോലിയുണ്ട്‌, പക്ഷേ പണിയില്ല. നല്ല തീറ്റയാണ്‌, പക്ഷേ ഒട്ടും വിശപ്പില്ല. പ്രധാന വിനോദം : ഭക്ഷണം, ചാറ്റിംഗ്‌.
മങ്കലശ്ശേരി ദിവാകരന്‍: ജോലിയേ ഉള്ളു. ജോലിയോടുള്ള അതി തീവ്രമായ ആത്മാര്‍ഥത കൊണ്ടാണെന്ന് പറയുന്നു, ഈ മഹാനുഭാവന്‌ പെണ്‍കുട്ടികള്‍ എന്നു പറഞ്ഞാല്‍ അലര്‍ജിയാണ്‌. ജീവിതത്തില്‍ മൊത്തം തന്റേതായ ഒരു "ദിവാകരന്‍ സ്റ്റൈല്‍" ഈ സുഹൃത്തിനു മാത്രം സ്വന്തം.
മങ്കലശ്ശേരി ശശി: തന്റെ ആകാരം കൊണ്ടും, പോക്കറ്റില്‍ കയ്യിടതെ തന്നെ മറ്റ്‌ സുഹൃത്തുക്കളുടെ പോക്കറ്റ്‌ കാലിയാക്കുന്നതിലും അതി സമര്‍ദ്ധന്‍. ചൈനയില്‍ പോയി ഇംഗ്ലീഷ്‌ പറയാന്‍ പഠിച്ച ആദ്യത്തെ വ്യക്തി എന്ന ബഹുമതിയും ഈ സുന്ദരനു സ്വന്തം. ഇവന്‍ മീശ പിരിച്ചാല്‍(മങ്കലശ്ശേരിയില്‍ മീശയുള്ള ഒരേയൊരു വ്യക്തി ഇയാളാണ്‌), അന്ന് മങ്കലശ്ശേരി ഖജനാവില്‍ നിന്നും 500 രൂപയെങ്കിലും കാണാതാവുമെന്നുള്ളത്‌ പരസ്യമായ രഹസ്യം.
മങ്കലശ്ശേരി പുഷ്പന്‍: ഭയങ്കര കലാകാരനാണെന്നാണ്‌ വിശ്വാസം. പണ്ടെങ്ങോ ഒരു പെണ്‍സുഹൃത്ത്‌ കാണാന്‍ സുന്ദരനാണെന്നു പറഞ്ഞതില്‍ നിന്നും കിട്ടിയ ഷോക്ക്‌ ഇന്നും വിട്ടുമാറിയിട്ടില്ല, ഇന്നും തീരാത്ത പ്രവാസം.
മങ്കലശ്ശേരി ആന്റപ്പന്‍: വലിയൊരു ശബ്ധം സ്വന്തമായുണ്ടെങ്കിലും, മനസ്സുകൊണ്ട്‌ ഇന്നും ഒരു ശിശു. പെണ്‍കുട്ടുകള്‍ ഇവിടെയും ഒരു ബലഹീനതയാണ്‌. സ്വന്തമായി ഒരു കാറു വാങ്ങിയതിന്റെ യാതൊരു ഭാവവുമില്ലാത്ത ഈ മനുഷ്യന്റെ പ്രധാന ഹോബി ടിവി - ചലച്ചിത്ര ലോകത്തെ സുന്ദരിമാരെക്കുറിച്ച്‌ പഠിക്കലും, തരം കിട്ടിയാല്‍ അതിനെക്കുറിച്ച്‌ വീമ്പിളക്കലും ആണ്‌. ആധികം ആരും കേള്‍ക്കാത്ത സുന്ദരിമാരെ "സ്വന്തം കുട്ടി" ആക്കി മാറ്റാനും നാണമില്ലത്തവന്‍.
മങ്കലശ്ശേരി പക്രു: സുന്ദരന്‍, സുമുഖന്‍, സുശീലന്‍ എന്നി വാക്കുകള്‍ ഒരിക്കലും ചേരാത്ത ഈ കുട്ടിത്തേവാങ്കിന്റെ പ്രധാന വിനോദം "സണ്‍ മൂസിക്‌" ആണ്‌. സൂപര്‍സ്റ്റാറുകളുടെ കടുത്ത അരാധകാനായ ഈ കുറിയ മനുഷ്യന്‍ ഭാവിയില്‍ ഒരു "സെന്തില്‍" അവാന്‍ ആഗ്രഹം. എ.അര്‍. രഹ്മാന്‍ ഇയാളുടെ നല്ലൊരു സുഹൃത്താണ്‌.
കായികമായും, ബുദ്ധിപരമായും അപാര കഴിവുള്ള ഈ ചങ്ങാതിമാരെക്കുറിച്ച്‌ ആര്‍ക്കും ഒരു തെറ്റായ അഭിപ്രായവും ഇല്ലത്രെ!ഒരു കാറും, 2 ലാപ്റ്റോപും, ഒരു കളര്‍ ടിവി യും, വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും സ്വന്തമായുള്ള ഈ വിരുതന്മാര്‍ വളരെ കുറച്ചുകാലം കൊണ്ടു തന്നെ ഒരുപാട്‌ വളര്‍ന്നിരിക്കുന്നു. അവരുടെ കഠിനാദ്ധ്വാനം ആയിരിക്കും അതിന്റെ പിറകില്‍ എന്നുള്ളത്‌ നിസ്സംശയം പറയാനുകും.
ജോലിക്കു വേണ്ടി ചാവാന്‍ വരെ തയ്യാറായി നില്‍ക്കുന്നവനും, ജോലിയേ ചെയ്യില്ലെന്ന് പറഞ്ഞു നടക്കുന്നവനും ഇവരുടെ കൂട്ടത്തില്‍ പെടുന്നു. അംബാസിഡര്‍ കാറിന്റെ ഒച്ച പോലുള്ള ശബ്ധം ആണ്‌ ഒരാളുടെ പ്രത്യേകതയെങ്കില്‍, വേറൊരാള്‍ക്ക്‌ വലിയൊരു ശരീരവും ചെറിയൊരു ശബ്ദവുമാണ്‌. വലിപ്പക്കുറവില്‍ ഒന്നുമില്ലെന്ന സത്യം പറഞ്ഞു നടക്കുന്നയാളും, തീറ്റയാണ്‌ ജീവിതം എന്ന സമവാക്യം മൂലധനം ആക്കിയവനും ഇക്കൂട്ടത്തില്‍പ്പെടുന്നു.
വല്ലപ്പൊഴും മാത്രം മങ്കലശ്ശേരിയില്‍ എല്ലാവരും ഒത്തുകൂടുന്ന സമയം ഈ വിദ്വന്മാര്‍ പരസ്പരം പാരവെച്ചും, കളിയാക്കിയും, സ്വപ്നത്തില്‍ പോലും പ്രേമിക്കാന്‍ കിട്ടാത്ത സ്ത്രീ എന്നെ പ്രതിഭാസത്തെ കുറിച്ച്‌ എല്ലാമറിയാമെന്ന മട്ടില്‍ വീമ്പിളക്കിയും കഴിച്ചുകൂട്ടുന്നു.
സ്വന്തം കോണ്ടാക്റ്റില്‍ ഉള്ള പെണ്‍കുട്ടികള്‍ ആരൊക്കെയെന്ന് ഒരിക്കലും പറയാത്തവനും,എനിക്കിനി പെണ്‍കുട്ടികളേ വേണ്ടെന്ന് പറയുന്നവനും ഈ മങ്കലശ്ശേരി കുടുമ്പത്തില്‍ പെടുന്നു.
ചൈനയില്‍ പോയി ആക്രിക്കച്ചവടം നടത്തിയതു കണ്ട്‌ കൊതിമൂത്ത മറ്റൊരു രസികന്‍ ഇപ്പൊ കൊച്ചിയില്‍ കച്ചവടം നടത്തുന്നു. എന്തു കച്ചവടം എന്നുള്ളത്‌ അവനുതന്നെ വലിയ നിശ്ചയമില്ല.
കൂടിയാലും കുറഞ്ഞാലും മങ്കലശ്ശേരിയില്‍ എല്ലാവര്‍ക്കും ഒരുമയുള്ളത്‌ ഒരേയൊരു വിഷയത്തില്‍ മാത്രം. "ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ" എന്ന് പണ്ടാരൊ പറഞ്ഞിട്ടുള്ളതു പോലെ, ഉള്ളിലെ വിഷമങ്ങള്‍ ഇവര്‍ പരസ്പരം പറഞ്ഞു തീര്‍ക്കുന്നു.
ഈ 6 വിരുതന്മാരും കൂടി ഒരുമിച്ച്‌ പുറത്തുപോകുന്നത്‌ വിരളം. റൂമില്‍ "മൂട്ട സീസണ്‍" തുടങ്ങുമ്പോഴാണ്‌ പലരും ഉഷാറാവുന്നത്‌. എല്ലാ 3 മാസത്തിലും മൂട്ട ക്ലീനിങ്ങിനു വേണ്ടി നല്ലൊരു തുക മാറ്റി വെക്കാനും ഇവര്‍ മടിക്കാറില്ല, കാരണം ആ ദിവസമാണ്‌ അവര്‍ "ട്രിപ്‌" പ്ലാന്‍ ചെയ്യുന്നത്‌. ആന്റപ്പന്റെ കാറിന്‌ അന്ന് നല്ല പണിയാണ്‌. അതിലിരുന്നു പോകുന്നവര്‍ക്ക്‌ അതിലേറെ പണിയും.ചെറുതൊന്നുമല്ലാത്ത ഇവരുടെ സ്വപ്നങ്ങള്‍ പാതിരാപ്പൂ പോലെയാണ്‌.
ഉറങ്ങുമ്പോള്‍ മുളക്കുന്ന സ്വപ്നങ്ങള്‍ രാവിലെ എണീറ്റ്‌ ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ വാടി വീഴുന്നു.
ഇതൊക്കയായാലും, മങ്കലശ്ശേരിയിലെ ഈ കൂട്ടായ്മ അവരുടെ മറ്റ്‌ സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരവിഷയമായിരിക്കുന്നു. സ്നേഹത്തൊടെ നല്ല കൂട്ടുകാരായി ഇങ്ങനെ വേണം ജീവിക്കാനെന്ന് ഇവര്‍ കാണിച്ചു തരുന്നു, അതിനായി ഇവര്‍ ഒരു വെബ്‌ സൈറ്റും തുടങ്ങിയിരിക്കുന്നു. തുടര്‍ന്നും മങ്കലശ്ശേരി പിള്ളേര്‍ക്ക്‌ നല്ലതുമാത്രം വരാന്‍ നമുക്കേവര്‍ക്കും പ്രാര്‍ഥിക്കാം.
തുടരും.
ഈ പംക്തിയിലേക്ക്‌ നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അയക്കാം. അഭിപ്രായങ്ങള്‍ അയക്കേണ്ട വിലാസം: mangalaseri@gmail.com

1 comment:

ശ്രീ said...

സ്വാഗതം!

അഭിപ്രായങ്ങള്‍‌ ഇവിടെ തന്നെ പരയുന്നു.

നല്ല വിവരണം... രസകരമായ രീതിയില്‍‌ എഴുതിയിരിക്കുന്നു.

:)