Tuesday, July 15, 2008

കോമളമാസം 3 - ആന്റപ്പന്‍

ആന്റപ്പന്റെ യാത്രാമങ്കളങ്ങള്‍:

"പട്ടി! തെണ്ടി!! ചാത്തന്മാര്‍ അവനെ ഇവിടെ വരുത്തും. എനിക്കൊറപ്പാ. എന്റെ കാലൊന്ന് ശരിയായിരുന്നെങ്കി അവന്റെ നടുവിനിട്ട്‌ ഞാന്‍ തൊഴിച്ചേനേ...

എങ്കിലും.. ഞങ്ങളൊരുമിച്ചുറങ്ങിയ രാവുകള്‍ അവന്‍ മറക്കില്ലെന്നെനിക്കറിയാം. അവന്റെ വൃത്തികെട്ട അറുബോറന്‍ കത്തികേട്ട്‌ പാതിരാകഴിഞ്ഞിട്ടും ഉറങ്ങാതെ മൂളിക്കൊണ്ടിരുന്ന എന്നെ അവനെങ്ങിനെ മറക്കാന്‍ കഴിയും? ഇടാനൊരു ഷര്‍ട്ടില്ലാതെ കരയാന്‍ തുടങ്ങിയ അവന്‌ എന്റെ പുത്തന്‍ ഷര്‍ട്ട്‌ ഇടാന്‍ കൊടുത്തത്‌ അവനെങ്ങിനെ മറക്കാന്‍ കഴിയും? വെള്ളമടിക്കാന്‍ അറിയാതെ കരിങ്ങാലി വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോ എടുത്ത്‌ വിങ്ങിപ്പൊട്ടിയിരുന്ന കോമളനെ ഞാന്‍ കയ്പിടിച്ച്‌ ഗന്ധര്‍വ്വ ബാറിലേക്ക്‌ എടുത്തുയര്‍ത്തിയത്‌ അവനെങ്ങനെ മറക്കാനാകും? നീ പോയാ ഇനി വെള്ളടിക്കാന്‍ എനിക്കാരുണ്ട്‌ കൂട്ട്‌? അലോജിക്കുമ്പോ എനിക്ക്‌ കിക്കാവുന്നു.... "

ഇതുപോലെ എനെ സ്നേഹിക്കാന്‍ എന്റെ ഭാവി ഭാര്യക്ക്‌ പോലും ആവില്ല. എനിക്കറിയാം. അന്ന് ഞാന്‍ അയ്യപ്പന്‍ വിളക്കിനു പോയി അല്‍പം "കിണ്ടി"യായി തിരിച്ച്‌ വന്നപ്പോള്‍, എന്റെ ഡ്രസ്സ്‌ ഊരി, കുളിമുറിയില്‍ കൊണ്ടോയി അവന്റെ "ലക്സ്‌" സോപ്പ്‌ തേപ്പിച്ച്‌ എന്നെ കുളിപ്പിച്ചൂ അവന്‍. ഞാന്‍ തന്നെ വല്ലപ്പോഴും മാത്രം തൊടാറുള്ള എന്ന "സുടര്‍മണി" ജട്ടി പോലും അവന്‍ ഊരി, അവന്റെ പുതിയ ബര്‍മുട ഇടീച്ച്‌ അവന്റെ കിടക്കയില്‍ കൊണ്ടോയി കിടത്തീ എന്നെ പ്രിയ മിത്രം... അന്ന് ഞാനറിഞ്ഞു... അവന്‌ എന്നോടുള്ള സ്നേഗം.

എന്റെ കാലില്‍ മസിലുകേറിയാല്‍... നടു വേദനിച്ചാല്‍.. ഒക്കെ ബാം പുരട്ടി തിരുമ്മിത്തരുമായിരുന്നു അവന്‍. ഞാന്‍ അലങ്കോലമായി വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞാല്‍ എല്ലാം എടുത്ത്‌ അടുക്കിവെക്കുമായിരുന്നു അവന്‍. പാമ്പായി കിടന്നുറങ്ങി രാവിലെ എണിക്കാന്‍ വൈകുമെന്ന് മനസ്സിലാക്കി, സമയത്ത്‌ എന്ന് വിളിച്ചുണര്‍ത്തുമായിരുന്നു കോമളന്‍. പാതി രാത്രി വരെ ഉറക്കമിളച്ച്‌ ഇരിക്കാനും എന്നെ സമ്മതിക്കാറില്ല എന്റെയീ മുറിമേറ്റ്‌... അവന്‍ പോകുമ്പോള്‍ എന്റെ "ഹാഫ്‌" ഭാഗം പോയപോലെയാണ്‌.

എന്നാലും ഡാ തെണ്ടീ... നിനക്ക്‌ ബോഷില്‍ തന്നെ കിട്ടിയല്ലേ... പട്ടി.

ബോറടിക്കുന്ന രാത്രികളില്‍, ആവശ്യത്തിലധികം നീണ്ട കാലുകള്‍ ത്രികോണാകൃതിയില്‍ വളച്ചുവെച്ച്‌ ആട്ടിക്കൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലും വര്‍ത്തമാനവുമായി അവന്‍ വരും. ആ അറുബോറന്‍ കത്തി കേട്ട്‌ ഞാന്‍ സുഖമായുറങ്ങും... എന്നാലും അവന്‍ നിര്‍ത്തില്ല. ഞാന്‍ ശരിക്കും ഉറങ്ങിക്കോട്ടെ എന്ന് കരുതിക്കാണും.

അവന്റെ ലാപ്‌ ടോപ്‌ അവനേക്കാള്‍ ഉപയോഗിച്ചത്‌ ഈ ഞാനായിരിക്കും. വേണ്ടാ... വേണ്ടാ എന്ന് പറഞ്ഞാലും എന്നെക്കൊണ്ട്‌ നിര്‍ബന്ദ്ധമായി ലപ്‌ ടോപ്‌ ഉപയോഗിപ്പിക്കുമവന്‍. ഒരു ലാപ്‌ ടോപ്‌ എങ്ങിനെ "ശരിക്കും" ഉപയോഗിക്കണമെന്ന് അവനാണെന്നെ പഠിപ്പിച്ചത്‌.

എന്നാലും ഡാ തെണ്ടീ... നിനക്ക്‌ ബോഷില്‍ തന്നെ കിട്ടിയല്ലേ... പട്ടി.

അന്ന് ഫുട്ബോള്‍ കളിക്കാന്‍ പോയി, "വീലായ" എന്റെ കാലില്‍ ബാം പുരട്ടിത്തന്നത്‌ അവനാണ്‌. നടക്കാന്‍ പറ്റാതെ വീട്ടില്‍ ഇരുന്നപ്പോള്‍ എനിക്കുള്ള ഭക്ഷണം വാങ്ങിക്കൊണ്ടു വന്നതും, അതെന്റെ വായിലേക്ക്‌ വച്ച്‌ തന്നതും, പിന്നെ വായ കഴുകിച്ചതും വരെ അവനാാണ്‌.. എന്റെ പ്രിയ മിത്രം.

എത്രയെത്ര ദിവസങ്ങള്‍ ഞങ്ങള്‍ രണ്ട്‌ പേരും "ക്ലേ പോട്ടില്‍" ഇരുന്ന് പൊറോട്ടയും ചപ്പാത്തിയും വാരി വലിച്ച്‌ കഴിച്ചിട്ടുണ്ട്‌... ഞാന്‍ തിന്നുന്നതിന്റെ നേരേ ഇരട്ടി കഴിക്കണമെന്നുള്ളത്‌ എന്നും അവന്റെ വാശിയായിരുന്നു. എന്നോടുള്ള അവന്റെ സ്നേഹമാണ്‌ അവിടെ കാണുന്നത്‌.

എന്നാലും ഡാ തെണ്ടീ... നീ...

അവന്‍ എന്നെ എപ്പൊഴും "ഡാ.. കാട്ടം.." എന്നാണ്‌ വിളിച്ചിരുന്നത്‌. കാര്യം എന്നെ അങ്ങിനെ വിളിച്ചാല്‍ ഞാന്‍ ചൂടാവുമെങ്കിലും, എനിക്കൊരുപാടിഷ്ടമായിരുന്നു ആ വിളി. "കാട്ടം... കാട്ടം..." എന്ന് എന്നെ വിളിക്കുമ്പോ ഒരു പ്രത്യേക സുഖമാണ്‌. ഇനി എന്നെ അങ്ങിനെ വിളിക്കാന്‍ അവനുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ്‌. സാരമില്ല. നീയില്ലാതെയുള്ള ഇനിവരുന്ന രാത്രികളില്‍ ഞാന്‍ തന്നെ എന്നെ "കാട്ടം" എന്ന് വിളിച്ച്‌ സംത്രിപ്തനാവാം.

ഇനി എനിക്ക്‌ തരാനുള്ളത്‌ ഉപദേശങ്ങളാണ്‌. നിന്റെ സ്വഭാവം കൊഴപ്പമൊന്നുമില്ല. ബട്‌ ചില സമയങ്ങളില്‍ അത്‌ എന്റെ കാറിന്റെ ഗിയര്‍ പോലെയാണ്‌. ഒന്നിലേക്കിട്ടാല്‍ രണ്ട്‌ വീഴും... രണ്ടിട്ടാല്‍ നാലിലേക്ക്‌ വീഴും. ചില സമയം നീ ചെയ്യുന്നത്‌ എന്താണെന്ന് നിനക്ക്‌ തന്നെ മനസ്സിലാവില്ല.

ഫോര്‍ എഗ്സാമ്പിള്‍, മുള്ളണം എന്നാലോചിച്ച്‌ ബാത്രൂമില്‍ പോകുന്ന നീ, 15 മിനിട്ട്‌ കഴിഞ്ഞ്‌ "രണ്ടും" കഴിഞ്ഞിട്ടാവും തിരിച്ചുവരിക. അപ്പോഴായിരിക്കും നീ ഓര്‍ക്കുക, അയ്യോ തുണി അലക്കാനുണ്ടല്ലോ എന്ന്. വേഗം പോയി തലേന്ന് അലക്കിയിട്ട തുണിയെല്ലാം എടുത്ത്‌ വെള്ളത്തിലിടും. പിന്നെ അലക്കാന്‍ ഇട്ടിരുന്ന തുണിയെടുത്ത്‌ തേക്കാനും കൊടുക്കും. ഇതെല്ലാം കഴിഞ്ഞ്‌ റൂമില്‍ ഇരിക്കുമ്പൊഴായിരിക്കും തുണിയലക്കാനായി ആ ചേച്ചി വരുന്നത്‌. ഒരുസാധനം എടുക്കാന്‍ മറക്കതിരിക്കാന്‍ മൊബെയിലില്‍ റീമൈന്‍ഡര്‍ വെച്ച്‌, ആ മൊബെയില്‍ ബാഗില്‍ വെക്കും. അവസാനം ബാഗ്‌ എടുക്കാന്‍ നീ മറക്കും. തിരിച്ച്‌ വന്ന് ബാഗ്‌ എടുത്ത്‌ തോളത്ത്‌ ഇട്ട്‌ ആന്റിയുടെ വീട്ടില്‍ ഫൂഡ്‌ അടിക്കുമ്പോള്‍ നീ പെട്ടന്നാലോജിക്കും, "ഹോ.. ഈ പുട്ടിന്റെ ഒരു കാര്യം. ഇങ്ങനെ ഇരുന്നാലും എന്നാ ടേയ്സ്റ്റാ... ദൈവത്തിന്റെ വികൃതികള്‍... എങ്ങിനെയായിരിക്കും ആദ്യമായി പുട്ട്‌ കണ്ടുപിടിച്ചത്‌?" അങ്ങനെ നീണ്ടുപോകുന്ന ചിന്തകള്‍ക്കിടയില്‍ നീ ആ ബാഗ്‌ പിന്നേം അവിടെ വെച്ച്‌ മറക്കും. പിന്നെ നിന്റെ ഏതെങ്കിലും ചിന്തകള്‍ക്കിടയില്‍ മൊബെയിലുമായി എന്തെങ്കിലും ബന്ധമുള്ള ചിന്ത വന്നാല്‍ നിനക്ക്‌ മറന്നതോര്‍മ്മ വരും. അപ്പോ നീ നിന്നെ തന്നെ ശപിച്ച്‌ തിരിച്ച്‌ നടക്കും.

നടന്ന് പോകുമ്പോളും നിന്റെ മനസ്സില്‍ ആയിരം ചിന്തകള്‍. ആപ്പീസിലേക്ക്‌ ഇടത്തോട്ടുള്ള വഴിയിലൂടെ പോകണമെങ്കില്‍, നീ നടക്കുന്നത്‌ നേരെയായിരിക്കും. കൂടെ നടക്കുന്ന പുഷ്പന്‍ ഇടത്തോട്ട്‌ തിരിയുന്നത്‌ കാണുമ്പോള്‍ നീയും വേഗം തിരിയും. എല്ലാം എനിക്കറിയാമെടാ.

റൂമില്‍ ഒരീസം കാണാതായ താക്കോല്‍ ഒരാഴ്ച്ച കഴിഞ്ഞ്‌ നിന്റെ കൊളീഗ്‌ ആയ സരങ്കിന്റെ ബാഗിനുള്ളില്‍ നിന്നും പുഷ്പന്‍ കണ്ടെടുത്ത കഥ ഇവിടെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതൊക്കെ ഞാനിവിടെ പറഞ്ഞത്‌ കോമളന്റെ ആ കൊച്ച്‌ ഹൃദയത്തെ കുത്തി നോവിക്കാനല്ല. വെറുമൊരു നോട്ട്‌ പാഡ്‌ ആയ നിന്റെ മസ്തിഷ്ക്കത്തില്‍ നിന്നും എം.എസ്‌ വേര്‍ഡിന്റെ ഫീചേര്‍സ്‌ പ്രതീക്ഷിക്കരുത്‌. അറിഞ്ഞ്‌ ജീവിക്കൂ.

എന്നാലും പട്ടീ... നിന്റെയൊക്കെ യോഗം...

പറയാനാണെങ്കില്‍ ഒരുപാട്‌ ഉണ്ട്‌. അത്‌ മുഴുവന്‍ ഇപ്പോ പറയുന്നില്ല. ഏതായാലും "ഓള്‍ ദി ബെസ്റ്റ്‌". പിന്നേ,നീ ഈ വീടിന്റെ അഡ്വാന്‍സ്‌ 5000 അല്ലെ ഇട്ടത്‌? അത്‌ തിരിച്ച്‌ കിട്ടി എന്ന് വിചാരിച്ചാല്‍ മതി. നമ്മള്‍ തമ്മില്‍ അതിനൊരു കണക്ക്‌ പറച്ചില്‍ വേണോ? വേണ്ട.

ഈ മാസാവസാനം തന്നെ ഷുവര്‍ ആയിട്ട്‌ പോകുമല്ലോ അല്ലേ?

എന്നാല്‍ ശരി... പിന്നേ പറ്റിയാല്‍ കാണാം...

Good Bye.. Smart Boy!

1 comment:

Ashly said...

Komala....you are blessed with a bunch of great frndz....don't make them suffer anymore...